2013, ജനുവരി 29, ചൊവ്വാഴ്ച

ഡയറി

പഴയൊരു 
ഡയറിതാളില്‍
കണ്ടു മുട്ടിയ 
അക്ഷരങ്ങള്‍ 
മറന്നു തുടങ്ങിയതെല്ലാം 
തിരികെ തന്നു .

വിറയാര്‍ന്ന 
വിരലുകളില്‍ 
വിട വാങ്ങിയ 
വാക്കുകള്‍ 
മൌനം വെടിഞ്ഞ്
മനസ്സിലേക്ക് 
ഇരമ്പിയാര്‍ത്തു.

ആയിരം സമുദ്രങ്ങള്‍ 
തിര്‍ത്ത തിരകള്‍ 
എന്നെയും കൊണ്ട് 
ആഴങ്ങളില്‍ 
മറഞ്ഞു .

2013, ജനുവരി 27, ഞായറാഴ്‌ച

നിഴലിന്ടെ നിഴല്‍

മിനുക്ക്‌ പാത്രങ്ങളില്‍
കൊത്തി വെച്ച 
നിഴലിണ്ടേ ഒട്ടിയ ചിരി 

കണ്ണുകള്‍ വറ്റിയ 
നീര്‍ത്തടം
നെഞ്ച് ചുരുക്കുകയാണെന്ന്
അട്ടഹഹസിച്ചു കൊണ്ട്
വേഗം കടന്നു .

ഭ്രാന്തലയതിന്ടെ
ചുമരില്‍ തുങ്ങിയ
വാക്കുകള്‍ ഒക്കെയും
കാല ഭേദങ്ങളെ കടന്നു പോയി ---------
--കരപറ്റിയ അക്ഷരങ്ങള്‍
.
നിനക്ക് ഞാന്‍ നല്‍കിയ
മനസ്സിലെ
മധുര സമ്മാന പൊതി
മറന്നു കൊള്ളൂകയില്ലിനി യെങ്കിലും
മനസ്സേ മറന്നു കൊള്ളുക
നിന്ടെ ഞാന്‍ യാത്രയായ്..

മരണപത്രം

ഇന്നാണ് ഞാന്‍ 
മരണ പത്രത്തില്‍ 
ഒപ്പിട്ടത് .

എനിക്കുള്ളതെല്ലാം 
ഇവിടെ വെച്ച്
പോകുന്നതില്‍ ഉള്ള \
എല്ലാ വിഷമങ്ങളും
എഴുതിയിട്ടുണ്ട് .

ശത്രുക്കളും
മിത്രങ്ങളും
യോജിക്കുന്നത്
മരണ പത്രത്തില്‍ മാത്രമാണ്
.
മിത്രങ്ങള്‍ക്ക്
നല്കാന്‍ ഉണ്ടായിരുന്നത്
ബാക്കി വെച്ച
സ്ഥാവരജംഗമങ്ങള്‍

ശത്രുവിന് നല്കാന്‍
അല്പം സന്തോഷം .

മരിക്കുന്നതിനു മുന്നേ
പരസ്യം ചെയ്യാന്‍
പറഞ്ഞാണ്
മരണപത്രം കൊടുത്തത്

ശത്രുവിന്ടെയും
മിത്രതിന്ടെയും സന്തോഷമാണ്
എന്റെ സന്തോഷം .

കണ്ണീര്‍

കണ്ണിലെവിടെയോ 
ഒരു തുള്ളി 
കണ്ണീര്‍ 
കാര്‍മേഘ മായ്
കിടക്കുന്നുണ്ട് 

പൈയ്തു തിരാത്ത 
ആകാശം പോലെ .

മനസ്സിലെ 
വേദനയുടെ 
നിലവിളി 
ഹൃദയം തകര്‍ത്തു വരുമ്പോള്‍ 
ഭുമിയെ നനക്ക്യാന്‍
അതിനവില്ലെങ്കിലും 

ജിവിതത്തെയും 
യാതനകളെയും 
സങ്കടങ്ങളെയും 
പരിഹസിച്ചു 
അതെന്നെ
കടന്നു പോവുക തന്നെ ചെയ്യും .

2013, ജനുവരി 20, ഞായറാഴ്‌ച

ഇച്ചയും ചെകുത്താനും

ചെകുത്താന്ടെ 
അടുക്കളയിലെ 
കഞ്ഞിയില്‍ 
ഈച്ച ഇരുന്നില്ല 

നാറിതുങ്ങിയ 
മാറാപ്പുകളില്‍ 
ഒട്ടിയിരുന്നു 
ഈച്ചയുടെ 
ഗദ്ഗദം

ചിറകുന്ടെങ്കിലും
പറക്കമെങ്കിലും
എന്റെ ലോകം 
ചെറുതാണ് 

ഇരുട്ടിലും 
വെളിച്ചെത്തും
ചെകുത്താന് സ്വതന്ത്രം 

റാന്തലിന്ടെ
തുമ്പില്‍ വീണു 
ഞാന്‍ രക്തസാക്ഷിത്വം വരിക്കും 

അപ്പോഴും ചെകുത്താന്‍ 
ജയിക്കും 
ചെകുത്താന് 
നീതി .
ചെകുതന്ടെ മാത്രം 
നീതി

ഇച്ചയും ചെകുത്താനും

ചെകുത്താന്ടെ 
അടുക്കളയിലെ 
കഞ്ഞിയില്‍ 
ഈച്ച ഇരുന്നില്ല 

നാറിതുങ്ങിയ 
മാറാപ്പുകളില്‍ 
ഒട്ടിയിരുന്നു 
ഈച്ചയുടെ 
ഗദ്ഗദം

ചിറകുന്ടെങ്കിലും
പറക്കമെങ്കിലും
എന്റെ ലോകം 
ചെറുതാണ് 

ഇരുട്ടിലും 
വെളിച്ചെത്തും
ചെകുത്താന് സ്വതന്ത്രം 

റാന്തലിന്ടെ
തുമ്പില്‍ വീണു 
ഞാന്‍ രക്തസാക്ഷിത്വം വരിക്കും 

അപ്പോഴും ചെകുത്താന്‍ 
ജയിക്കും 
ചെകുത്താന് 
നീതി .
ചെകുതന്ടെ മാത്രം 
നീതി

2013, ജനുവരി 19, ശനിയാഴ്‌ച

ചിരി

ചിരിയുടെ മുഴക്കം 
അതിരുകളെ ഉണര്‍ത്തി 
കരച്ചില്‍ 
ആരും കേട്ടില്ല 

നഷ്ട്ടങ്ങള്‍
ലാഭങ്ങള്‍
കണക്കുകളുടെ കൂനയില്‍
കുത്തിയിരുന്ന്
കുത്തി കൂട്ടിയതിനു
പഴി കേട്ടു.

താക്കോല്‍ ഇല്ലാതെ
കിടന്ന പണപ്പെട്ടിക്ക്
ആരും കാവല്‍ കിടന്നില്ല

നന്ദി യില്ലത്തവര്‍
അപ്പോഴും
പരിഹാസം കൊണ്ട്
പറഞ്ഞു .

പണക്കാരന്ടെ മുറ്റത്തെ
പതിവ് തെറ്റുന്നില്ല
അടുക്കളയിലെ
അലമുറ അടങ്ങുന്നില്ല
അഹങ്കാരം അല്ലെ എല്ലാം

2013, ജനുവരി 15, ചൊവ്വാഴ്ച

വിഗ്രഹങ്ങളെ തകര്‍ക്കുക

ഇരുട്ട് ചാടി കടന്ന 
വെളിച്ചതിണ്ടേ 
മുനയില്‍ 
വിഗ്രഹത്തെ കൊന്ന 
ചോരയുണ്ടായിരുന്നു 

വെളിച്ചപ്പാടിന്ടെ
വാള്‍ മുനയില്‍
നരവിണ രോമം
തീ കത്തി വീണു .

കറുത്ത കൈലേസ് കൊണ്ട്
മുടിയ മുഖം
വെളിച്ചം കിട്ടാതെ
നരച്ചു .

v

നിലയറിയാതെ
ചാടുന്ന 
ചാവേറുകളെ

കഥയറിയാതെ 
ആട്ടം കാണുന്ന
വിഡ്ഢികളെ

ചെയ്ത തെറ്റിന്
പശ്ച്തപിക്കാന്‍ പോലും
കഴിയാതെ
എന്നെയും നിന്നെയും

നമ്മളെയും
മുറുക്കുന്ന
അദ്തുര്ശ്യമായ
കയറുകള്‍
ജിവെനെടുക്കുംവരെ

തുടരുക തുടരുക
അപശകുന
അപ ശബ്ദ
അടിമ ബോധം .

2013, ജനുവരി 10, വ്യാഴാഴ്‌ച

ജയ് ജവാന്‍


നമുക്ക് ഉറങ്ങാം
----------------------
നാടിന്ടെ യശസ്സുകളില്‍
ആണ്ടിലൊരിക്കല്‍
ഉയര്‍ത്താന്‍ മാത്രം
അലക്കി വെച്ച
കൊടിയില്‍
മധുരം നുണഞ്ഞു
മതി മറക്കുമ്പോഴും
വിളിക്കാന്‍ മറന്ന
മരണ വസ്ത്രതോട്
ഒരിക്കല്‍ എങ്കിലും
പറയുക
ജയ് ജവാന്‍
.-----
അതിരുകളില്‍
കാവല്‍ പുരകളില്‍
കരിഞ്ഞ മംസതിണ്ടേ ഗന്ധം ചുരത്തിയ
താഴ്വാരങ്ങള്‍
തണുക്കാതിരിക്കട്ടെ
മരണ വിട്
ഉറങ്ങതിരിക്കട്ടെ
കണ്ണുകള്‍ അടയാതിരിക്കട്ടെ .
----------------------------
നമുക്ക് ഉറങ്ങാം