2015, ജൂൺ 13, ശനിയാഴ്‌ച

മൂന്നു കവിതകള്‍ .

വേരറ്റു പോകുന്നുവോ
സ്നേഹ ചൂട് കെട്ടുപോകുന്നുവോ
ഹൃദയം വരളുന്നുവോ
മനസ്സിടുങ്ങി പോകുന്നുവോ
സ്വാര്‍ത്ഥ ലോകം തിരഞ്ഞു പോകുന്നുവോ
സ്വാര്‍ത്ഥ ജന്മം പിറക്കുന്നുവോ
പോയ കാലം മറക്കുന്നുവോ
പോയ ജന്മ സുഹൃത്ങ്ങളെ
നാം നെഞ്ചിലേറ്റതെ പോകുന്നുവോ ..
നാം തിരക്കിലാവുന്നുവോ
ബന്ധങ്ങള്‍ മറന്നുപോവുന്നുവോ ..
മറവിയില്‍ മയങ്ങുന്നുവോ
മറവി ഒരനുഗ്രഹമാവുന്നുവോ .




മണല്‍ കാറ്റ്
-------------
ദൂരെ കിഴക്കൊരു കാറ്റ്
ഓടി കിതച്ചു വരുന്നു
മണല്‍ മണ്ണ് തുരന്നു വരുന്നു
മുഖചോര തുടിച്ചു വരുന്നു ,,
---------------------
മോഹിച്ച രാവുകള്‍ എങ്ങോ
ദൂരെ ...സ്നേഹിച്ച ജീവിതമെങ്ങോ.
ഞാനൊരു യാത്രികനേതോ
ജീവിത നൌകയിലോ ...
-------------------
ഈത്തപ്പഴപ്പന തോട്ടം
ഏറെ മുന്തിരി വള്ളിക്കൂട്ടം
ഒട്ടക യാത്രികര്‍ ഏലം വിളി
ചൂടി പോകുന്ന രാത്രികളെ ....-
-------------------
മാമല ചോദിച്ചു നീയെന്നു ചെല്ലും
മഴക്കാറു സങ്കടം മൂടി
മാനം തെളിയും മനസ്സിലെ മോഹം
മാറോടു ചേരും നാള് വരും ..
---------------------
ദൂരെ കിഴക്കൊരു കാറ്റ് ..
കനല്‍ ചൂടി വരുന്നുണ്ട് കാറ്റ് ..

2015, ജൂൺ 9, ചൊവ്വാഴ്ച

ആകാശമേ ....നൂല്‍ /..മൂന്നു കവിതകള്‍

ഇന്നലെവരെ എന്റെ കണ്ണുകളെ
വിശ്വാസമായിരുന്നു ..
നേര്‍ത്ത മഞ്ഞയും കറുപ്പും കലര്‍ന്ന നിറം കൊണ്ട്
ഇപ്പോള്‍ അത് മങ്ങിയിരിക്കുന്നു .
തൂവാല നനച്ചു തുടച്ചു കൊണ്ടേയിരുന്നു ..
നിറം ചുവന്നു ഇരുട്ട് കയറി
കരഞ്ഞു പോകുമ്പോള്‍
കവിളില്‍ ചോരപ്പാടുകള്‍ ..
എനിക്ക് ഭയമാണ് ...
ജീവിതവും വെളിച്ചവും അകലുന്ന വേദനയാണ് .
മറന്നു പോകാതെ ഇരിക്കാന്‍
ഈ കടലാസ്സ്‌ ഞാനിതാ പട്ടമാക്കി
പറത്തുന്നു ....
നൂലില്ലാതെ അതെത്ര ദൂരം

---------------------------
ആകാശമേ ....
-----------
ആകാശമേ ...നനഞ്ഞിറങ്ങിയ
തുള്ളികളില്‍ നിന്നും
എന്റെ ചുണ്ടും
മെലിഞ്ഞുണങ്ങിയ ഭൂമിയുടെ
കവിളും .
പച്ചപ്പുകളിലെ നനവും
നാണം കൊണ്ട് ചൊടിച്ചു നിന്ന
വരണ്ട പുഴയുടെ മാറും ..
എത്ര കാതവും ചുമന്നു പായുന്ന
മഹാ പ്രളയവും
അഴിമുഖം കാത്തിരുന്ന ആ നാളുണ്ടല്ലോ
ഞാന്‍ ഇല്ലെങ്കിലും
ആ ദിനം വന്നു പോകട്ടെ ..
എനിക്കൊരു കുടയില്ല
ഞാന്‍ നനഞ്ഞിരിക്കുന്നു
എനിക്കൊരു കൂരയില്ല
ഞാന്‍ തളര്‍ന്നിരിക്കുന്നു
എന്റെ കൈകള്‍ വിറച്ചു
എന്നെ ചുറ്റിയ കുളിര്‍
എന്താണെന്ന് പറഞ്ഞു തരൂ


-------------------


നൂല്‍
----
ജീവിതമകന്നുപോകുന്ന യാത്രയില്‍
ബാക്കിയാവാത്ത ദൂരങ്ങളില്‍
നീ ഞെറിഞ്ഞ നൂലുകള്‍
പൊട്ടി പറന്നുപോയ്‌ .
നാളെ വെറും വാക്കുകള്‍
വിദൂരമായ് വരും
അതിലുറയുന്ന സ്വാന്തനം കേട്ട്
ദിക്ക് തെറ്റി നടന്നു നോക്കുക
മരുഭൂമിയും മരുപ്പച്ചയും ചേര്‍ന്ന
പകലും രാവും
പൊടിക്കാറ്റു ചുരത്തി വരും
അതിലൂടെ നടന്നു നോക്കുക
ജീവിതമകന്നു പോകുന്ന യാത്രയില്‍
ബാക്കി വന്ന  ദൂരങ്ങള്‍
കടമെടുത്തു കൊള്ളുക
നീ ഞെറിഞ്ഞ നൂലുകള്‍
നിന്നെ ചുറ്റി ശ്വാസം  നില്‍ക്കും വരെ ..