2015, മേയ് 26, ചൊവ്വാഴ്ച

മൂന്നു കവിതകള്‍

വൈകിയ ദൂരം നോക്കി
സങ്കടം കൊടുക്കല്ലേ ...
കാലില്‍ ഒരു ചുമട്
ചങ്ങലയില്‍ നില്പൂ ഞാന്‍ .

വേനല്‍ വറുതിയില്‍
കരിഞ്ഞ കണ്ണും
വരണ്ട ചുണ്ടും
പൊടിഞ്ഞ വിയര്‍പ്പും
നരച്ച തലയുടെ
ചുമടും താങ്ങി .
തളര്‍ന്ന കാലും ..

മടിച്ചു നില്‍ക്കുന്നതെന്തിനാ ...
എടുത്തു പൊയ്കോളൂ ..
കനം തൂങ്ങി നില്ക്കാന്‍ ആവുന്നില്ല .
കരുത്തു ചോര്‍ന്നു പോയ്‌ ..
കനല്‍ വഴി ഇനി ഇല്ല .
കടലാസുകള്‍ ചുരുട്ടി
പേനയും വലിച്ചെറിഞ്ഞു
കാത്തിരിക്കുന്നു ..

2015, മേയ് 7, വ്യാഴാഴ്‌ച

മൂന്നു കുഞ്ഞു കവിതകള്‍

അക്ഷരങ്ങള്‍ എത്ര ആഴത്തിലേക്ക് യാത്ര ചെയ്യുന്നു .
വാക്കുകള്‍ എറിഞ്ഞ യാത്രയില്‍
നിങ്ങളുടെ സ്നേഹം അറിഞ്ഞിരുന്നുവോ ..
എറിഞ്ഞ കല്ലുകള്‍ നിങ്ങള്ക്ക് മുറിവ് നല്‍കിയോ ..
പകരം കൊയ്യാന്‍ ഒരു കല്ലെങ്കിലും എറിഞ്ഞു
നിങ്ങള്‍ പകരം ചെയ്യുമോ ...
ഈ യാത്ര ദുര്‍ഘടം ...
ഈ യാത്ര ദുര്‍ഘടം ...

സമുദ്രം ആരവം നിലച്ചു എന്നിലേക്ക്‌ ...
തിര ഒടുങ്ങുന്നു ..
നിലയ്കാത്ത ശബ്ദം നിലവിളിച്ചു മുന്നില്‍
മഹാ ഭയം കൊണ്ട് ഞാന്‍ ഉറക്കെ കരയട്ടെ .


വൈകിയെത്തിയ വെയില്‍ കുറിച്ചത് ...
മരണ പത്രം ..മരണ പത്രം ..
മഴ നനഞ്ഞു മറഞ്ഞു വന്നതും മരണ പത്രം
പുഴ ഒഴുകി കിതച്ചു വന്നതും മരണ പത്രം ..
മറഞ്ഞു നിന്ന് ചിരിച്ചു വന്നതും മരണ പത്രം .
മടങ്ങുക ..മടങ്ങുക .മടങ്ങുക ...
മരണ വാര്‍ത്തകള്‍ നിറഞ്ഞു പേജുകള്‍
കരഞ്ഞു കണ്ണുകള്‍ തളര്‍ന്നിരിക്കുന്നു ..