2011, നവംബർ 30, ബുധനാഴ്‌ച

വിശപ്പ്‌

കൊട്ടാരം കാവല്‍ക്കാര്‍
;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;'
മരുഭുമിയില്‍
വന്നു പോകുന്ന
പൊടിക്കാറ്റില്‍
മാറി മറിയുന്ന
ചൂടിലും തണുപ്പിലും
കണ്ണുനീര്‍ ഉപ്പ്
നനഞ്ഞ രാത്രിയില്‍
എന്റെ പ്രവാസം
എരിഞ്ഞു കത്തുന്ന
നിയോണ്‍ വിളക്കുകള്‍
കാവല്‍ നിന്ന
തെരുവില്‍
വിശപ്പ്‌ കിതച്ചു പായുന്ന
ഒരു കൂട്ടം

അതില്‍ അതിരുകള്‍
കടന്ന ഭാഷയുടെ
നിലവിളി എനിക്ക് കേള്‍ക്കാം
 ;
കൊട്ടാരങ്ങള്‍ പണിത്
കാവലിനു നായ്ക്കളെ
വെച്ച ഞാന്‍
കൊട്ടാരത്തെ ഭയന്ന്
നില്‍ക്കുമ്പോള്‍
എന്റെ രാത്രി
എന്നെയും കൊണ്ട് പറന്നു ;

മരണം മുന്നില്‍ '

എന്റെ പ്രാണന്റെ
വിളി
ഇരുട്ടില്‍ ആരും കേള്‍ക്കില്ല
എന്റെ ജിവണ്ടേ വിളി
നിങ്ങളും കേള്‍ക്കില്ല
...
... ജലം സ്വാതന്ത്ര്യം
പ്രക്യപിച്ചു പോകുമ്പോള്‍
എനിക്ക് ആകാശം കാണാനാവില്ല

എന്റെ തലയില്‍ ചുറ്റിയ പാമ്പ്
മറ്റിടങ്ങളില്‍ മുല്ലപ്പുവ് ആകും
ലോറികള്‍ അതുമായി വരും'

അപ്പോള്‍ വാങ്ങി വെക്കുക
ഒരു ചരമ നാളില്‍
നിനക്ക് അത് ആഘോഷമാക്കാന്‍ ;

ഭയം


പാതി രാവിനെ നനച്ച
സങ്കട പെരുമഴ
പാതി ഉറങ്ങിയ കണ്ണില്‍
പെയ്തിറങ്ങി .

... പ്രളയമായി മനം
കിതച്ചു പാഞ്ഞു
ഇരുട്ടിനെ കൊന്നു
കുഴിച്ചു മൂടുവാന്‍

ഹൃധയമായ് എനിക്ക് തന്നൊരു
നാലുവരികളില്‍
ഞാന്‍ കുറിക്കട്ടെ

രോഷം ഇറക്കി
വെച്ച് ഞാന്‍ എന്റെ
വരികളെ കൊന്നു തിന്നട്ടെ''
.
അപ്പോഴും ഞാന്‍
ഒരാള്‍ മാത്രം
എന്നെയും നോക്കി ചിരിക്കുന്നു